ഒഡീഷാ: 2025 മെയ് 10 ആം തിയതി സമതാ എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സി. വസുന്ത DSS അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പ്രസവം എടുത്തു.
ജൻസിയിൽ വെച്ച് നടന്ന ഒരു പ്രൊവിൻഷ്യൽ തല മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം 51 വയസ്സ് പ്രായം ഉള്ള നേഴ്സ് കൂടെ ആയ സി. വസുന്ത DSS ഒരു യുവ സാന്യാസിനിയോടൊപ്പം റായ്ഗഡയിലേക്ക് തിരികെ പോകുമ്പോഴാണ് അപ്രതീക്ഷിതമായ ഈ സംഭവം. സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു സി. വസുന്ത DSS.
അതിരാവിലെ കൂടെ ഉള്ള യുവ സന്യാസിനി ആണ് സി. വസുന്തയോടു അടുത്ത കമ്പാർട്ട്മെന്റിൽ ഒരു യുവതി പ്രസവ വേദനയാൽ കരയുന്ന വിവരം അറിയിക്കുന്നത്. യുവതിയുടെ കൂടെ കുട്ടികൾ മാത്രം ആണെന്നും, വൈദ്യ സഹായത്തിനു സാധ്യതകളൊന്നും ഇല്ലെന്നും അടുത്തായി ഒരു ഹോസ്പിറ്റലുകൾ ഒന്നും ഇല്ലെന്നു അറിഞ്ഞ സി. വസുന്ത പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു കൊണ്ട്, ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളും മുന്നിൽ കണ്ടു കൊണ്ടാണ് സഹായിക്കാൻ റെഡി ആയതു.
‘മിനിറ്റുകൾക്കുള്ളിൽ തന്നെ മൂന്നു കിലോയോളം ഭാരം ഉള്ള കുട്ടി പിറന്നു, എന്നാ പ്ലാസന്റ വരാൻ താമസം എടുത്തു, കുഞ്ഞിനെ പിടിച്ചു സഹായിക്കാൻ പോലും ആരും അടുത്തില്ലായിരുന്നു’ സി. വസുന്ത പറഞ്ഞു. അടുത്തൊന്നും ഒരു ഉപകരണങ്ങളും ഇല്ലായിരുന്നു, സഹായിക്കാൻ ആരും ഇല്ലായിരുന്നെങ്കിലും പ്രാർത്ഥനയിൽ ഉറച്ചു, ദൈവത്തിൽ ആശ്രയിച്ചു സാവധാനം തനിക്കു പ്ലാസെന്റയും റിലീസ് ചെയ്യാൻ കഴിഞ്ഞു സിസ്റ്റർ പറഞ്ഞു. ഒരു മണിക്കൂറോളം സമയം എടുത്തു എല്ലാം കഴിയാൻ.
ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി മീഡിയയും ആൾക്കൂട്ടവും കുഞ്ഞിനേയും അമ്മയെയും കാണാൻ തിക്കി തിരക്കി എത്തിയപ്പോൾ, തിരക്കിലൊന്നും പെടാതെ സി. വസുന്ത DSS തന്റെ കമ്പാർട്ട്മെന്റിൽ എത്തി പ്രാർത്ഥനയിൽ ആയിരുന്നു.
കേരളത്തിലെ ചുങ്കക്കുന്ന് എന്ന സ്ഥലത്തു ജനിച്ച സി. വസുന്ത മഞ്ഞുപ്പള്ളിൽ ദീന സേവാ സന്യാസ സഭാ അംഗം ആണ്. വടക്കേ ഇന്ത്യയിലെ അനേകം സ്ഥലങ്ങളിൽ പ്രേഷിത പ്രവർത്തനം നടത്തിയിട്ടുള്ള സിസ്റ്റർ ഒഡിഷയിലെ റായിഗഡ രൂപതയിൽ ലായിഗുഡ ഇടവകയിൽ സേവനം ചെയ്യുന്നു.