ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇന്നലെ നേടിയ ഐപിഎൽ കിരീടം കണ്ണീരിൽ കുതിർന്നു . ഏറെ ആഹ്ലാദം നിറഞ്ഞ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. അതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടം.
2–3 ലക്ഷം ജനങ്ങൾ 35,000-കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞു .
18 വർഷത്തെ കാത്തിരിപ്പിനുശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി വിധാൻ സൗധയിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത് .
സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോൾ, തിക്കിലും തിരക്കിലും പെട്ട ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തിയിരുന്നു. പോലീസ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നു.
ആഘോഷങ്ങൾ ദുരന്തമായതിൽ ആരാധകർക്ക് നിരാശയുണ്ട് . ഗുരുതരമായി പരിക്കേറ്റവരുടെ നില ആശങ്കാജനകമാണെന്നും റിപ്പോർട്ടുണ്ട് .