തമിഴിൽ നിന്നാണ് കന്നഡ ഭാഷ ജനിച്ചതെന്ന പ്രസ്താവനയിൽ മാപ്പു പറയാതെ കമലഹാസൻ. കമൽ മാപ്പു പറഞ്ഞാൽ പ്രശ്നം തീരുമെന്ന് കർണ്ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടിയെങ്കിലും വഴങ്ങാതെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ. സിനിമ കർണ്ണാടകയിൽ റിലീസ് ചെയ്യാൻ സംരക്ഷണം തേടി സാമീപിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. നാളെ രാജ്യ വ്യാപകമായി ‘തഗ് ലൈഫ്’ റീലീസ്സ് ചെയ്യുമ്പോൾ കർണ്ണാടകയിൽ റിലീസ് ചെയ്യില്ല.
കന്നഡയെ വിലകുറച്ചു കാട്ടാൻ ശ്രമിച്ചില്ലെന്നും, ഈ ഭാഷകളെല്ലാം ഒരേ കുടുംബത്തിൽ നിന്ന് ജനിച്ചതാണെന്നു മാത്രം ആണ് താൻ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി കമൽ ഫിലിം ചേമ്പേഴ്സിന് കത്തയച്ചു. റിലീസ് തടയരുതെന്നു തമിഴ്നാട് പ്രൊഡ്യൂസഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
1950 ഇൽ കന്നഡ ഭാഷയെ കുറിച്ച് സമാന പ്രസ്താവന നടത്തിയ ഇന്ത്യയുടെ മുൻ ഗവർണർ ജനറൽ സി രാജഗോപാലാചാരി ക്ഷമാപണം നടത്തിയിരുന്നു. ‘താങ്കൾ കമൽ ഹാസൻ ആയിരിക്കാം പക്ഷെ മണ്ണിനോടും ജലത്തോടും ഭാഷയോടും ഉള്ള കന്നഡ വികാരത്തെ വൃണപ്പെടുത്താൻ താങ്കൾക്ക് അവകാശം ഇല്ല’ എന്നും, കോടതിയെ സമീപിച്ചത് വാണിജ്യ താൽപ്പര്യത്തോടെ ആണെന്നും കോടതി കമലിനെ കുറ്റപ്പെടുത്തി.