ബെനഡിക്ട് പാപ്പായുടെ ഇടവക വികാരിയായതില്പരം ഭാഗ്യം വേറെയെന്തു വേണം? ജര്‍മനിയിലെ ബവേറിയായില്‍ പാപ്പായുടെ മാതൃഇടവകയായ മാര്‍ട്ടല്‍ പള്ളിയില്‍ വികാരിയച്ചന് ഒരു മാസത്തെ അവധിക്കുപോയപ്പോള്‍ ആ ചുമതല നിര്‍വഹിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടി. പിന്നീട് വത്തിക്കാനില്‍ വച്ച് പാപ്പായെ കണ്ടപ്പോള്‍, മാര്‍ട്ടല്‍ പള്ളിവികാരിയുടെ ചുമതല വഹിച്ചുവെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം ആശംസകള്‍ നേര്‍ന്നതും സുഖവിവരം അന്വേഷിച്ചതും ഇന്നുമോര്‍ക്കുന്നു. 1998ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ കാലത്തു ചേര്‍ന്ന ഏഷ്യന്‍ ബിഷപ്സ് സിനഡില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ അന്ന് കര്‍ദിനാളായിരുന്ന റാറ്റ്സിങ്റുമായി കൂടുതല്‍ ഇടപെടാന്‍ സാധിച്ചു.
പരിശുദ്ധ സിംഹാസത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 2006 സെപ്റ്റംബറില്‍ ബെനഡിക്ട് പാപ്പാ മാതൃഇടവകയായ മാര്‍ട്ടല്‍ പള്ളി സന്ദശിച്ചപ്പോള്‍ എനിക്കും ക്ഷണം കിട്ടി. പള്ളിയില്‍ ഏറ്റവും മുന്‍നിരയില്‍ എനിക്ക് ഇടവും ലഭിച്ചു. പാപ്പാ അന്നു ഹസ്തദാനം ചെയ്യുന്ന ദൃശ്യം ജര്‍മന്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. അന്നത്തെ കൂടികാഴ്ച്ചക്കുശേഷം ഇന്നും ഒരു നിധി പോലെ കൊണ്ടുനടക്കുന്നത് മാര്‍ട്ടല്‍ ഇടവക എനിക്ക് സമ്മാനമായി നല്കിയ ബെനഡിക്ട് പാപ്പായുടെ മാമോദീസ രേഖപ്പെടുത്തിയ ഇടവക രജിസ്റ്ററിന്റെ കോപ്പിയാണ്.
Trending
- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
- ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
- സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ലൂർദ് ആശുപത്രി

