- അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം അഞ്ഞൂറിലേറെ പേർ മരിച്ചു
- ക്രൈസ്തവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പുമോ എതിർപ്പോ ഇല്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
- അകുബ്ര തൊപ്പി പാപ്പയ്ക്ക് സമ്മാനിച്ച് നവ ദമ്പതികൾ
- ഭീകരവാദമാണ് മാനവരാശിക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി
- ഒന്നരലക്ഷത്തോളം പേരുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മെക്സിക്കോയിൽ മാർച്ച്
- ലോക പ്രാർത്ഥനാ ദിനം ഇന്ന്; ക്രിസ്ത്യാനികൾ ഒന്നിക്കണമെന്ന് പോപ്പ് ലിയോ
- ബിഹാറിനെ ഇളക്കിമറിച്ച് വോട്ട് അധികാർ യാത്ര ഇന്ന് പട്നയിൽ സമാപിക്കും
- സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രണ്ടു പേര് മരിച്ചു
Browsing: History
മദര്‍ തെരേസയോടു ഏറെ ആദരവും സ്നേഹവും സൂക്ഷിക്കുന്നൊരാളാണ് അംജദ് അലിഖാന്. മദര്‍ തെരേസയുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ അംജദ് അലിഖാനു സന്തോഷമായിരുന്നു. മദറിന്റെ നിര്യാണശേഷം സംഗീതാഞ്ജലിയായി ഒരു ആല്‍ബം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് തന്റെ സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചത്.
പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത് ഒരു ആല്‍ബമിറങ്ങിയിട്ടുണ്ട്. ക്രിസ്മസ് കാലമാകുമ്പോള്‍ പള്ളിമണികളില്‍ നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില്‍ കേള്‍ക്കുവാനായി സഞ്ചാരികള്‍ വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള്‍ മുഴക്കിയ ക്രിസ്മസ് ഈണങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ആല്‍ബമാണ് ‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’.
കരുണയുടെ ജപമാലയുടെ അതിപ്രശസ്തമായ ഈ ഗാനരൂപം ഒരുക്കിയത് ബേബി ജോണ്‍ കലയന്താനിയും പീറ്റര്‍ ചേരാനെല്ലൂരും ഷൈജു കേളന്തറയും ചേര്‍ന്നാണ്. കെസ്റ്ററാണ് ഭക്തിരസപ്രദമായ ആലാപനം നിര്‍വഹിച്ചത്. ഇന്ന് ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കായി സ്വീകരിച്ച ഈ ഗാനരൂപത്തിന്റെ പിറവിയുടെ ചരിത്രം ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നു.
മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ഏതു പള്ളിയിലും ഗായകസംഘമില്ലാതെ സമൂഹം ഉച്ചത്തില്‍ പാടുന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നാണിത്. ഫാ. ജോസഫ് മനക്കിലിന്റെ അതിലളിതമായ പദപ്രയോഗങ്ങള്‍ ഈ ഗാനത്തെ നിര്‍മ്മലവും പരിശുദ്ധവുമാക്കി.
തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത സംഗീതാസമാഹാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത രണ്ടു റെക്കോര്‍ഡുകള്‍ ലോകത്തിലെ പ്രധാനപ്പെട്ട സംഗീതപ്രേമികളുടെ ശേഖരത്തിലുണ്ടാകും. ‘സോങ്സ് ഓഫ് ഹംപ് ബാക്ക് വെയില്’, ‘ആന്‍ഡ് ഗോഡ് ക്രിയേറ്റഡ് ഗ്രേറ്റ് വെയില്’ എന്ന പേരുകളിലാണ് തിമിംഗലങ്ങളുടെ പാട്ടുകള്‍ റിലീസ് ചെയ്യപ്പെട്ടത്.
ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്.
സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്.
ലോക സംഗീത സാമ്രാജ്യത്തിലേക്കു നമ്മുടെ പ്രഗത്ഭരുടെ സൃഷ്ടികള്‍ എത്തിക്കുന്നതിനുള്ള രംഗസാമിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി പ്രകാശിതമായ കുറച്ചു ആല്‍ബങ്ങള്‍ പരിചയപ്പെടാം.
മഹാത്മാഗാന്ധി നല്ലൊരു സംഗീതാസ്വാദകന് കൂടിയായിരുന്നു. നിരവധി ക്രിസ്ത്യന്‍ ഗാനങ്ങളും മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു . ഹെന്റി ലൈറ്റിന്റെ ‘എബൈഡ് വിത്ത് മി’, ഐസക് വാട്ട്സിന്റെ ‘വെന്‍ ഐ സര്‍വേ ദി വണ്ടറസ് ക്രോസ്സ് , ജോണ്‍ ബനിയന്റെ ഹീ ഹൂ വുഡ് ട്രൂ വാലൊര്‍ കൊ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ക്രിസ്ത്യന്‍ കീര്ത്തനങ്ങളോടുള്ള നിരന്തരമായ താല്‍പ്പര്യം ഗാന്ധി വെളിപ്പെടുത്തിയതായി എമില്സെന് എഴുതുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വൃത്താന്തപത്രത്തിന്റെ പത്രാധിപരും നടത്തിപ്പുകാരനുമായ ഫാ. ലൂയിസ് വൈപ്പിശ്ശേരി റ്റി.ഒ.സി.ഡി ബഹുമുഖപ്രതിഭയായ എഴുത്തുകാരനുമായിരുന്നു. 1341-ലെ കേരള മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു കരയാണ് വൈപ്പിന്‍ ദ്വീപ്. ഈ ദ്വീപിലെ ചരിത്രപ്രധാന നാടായ ഓച്ചംതുരുത്തിലെ കുരിശിങ്കല്‍ ക്രൂസ്മിലാഗ്രസ് ഇടവകയില്‍ നീതിബോധവും സമ്പത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു കുലീന തറവാടായ മുന്തിരികപ്പിത്താന്‍ വൈപ്പിശ്ശേരി കുടുംബത്തില്‍ തോമന്റെയും താണ്ടയുടെയും മകനായി 1842 സെപ്റ്റംബര്‍ 25-ന് ജനിച്ച ലൂയിസ് മലയാള പത്രപ്രവര്‍ത്തന രംഗത്തെ മഹാപ്രതിഭയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.