Browsing: History

മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.

ക്രിസ്തീയഭക്തിഗാനശാഖയ്ക്ക് കുറെ നല്ല രചനകള്‍ നല്‍കിയ എ.കെ. പുതുശ്ശേരി കഴിഞ്ഞ ദിവസം വിടവാങ്ങി. നാടകരംഗത്തു സജീവമായി നിലകൊണ്ടിരുന്ന എ.കെ.പുതുശ്ശേരി അനേകം നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ഒരു നാടകത്തിനായി പുതുശ്ശേരി എഴുതി ജോബ് ആന്‍ഡ് ജോര്‍ജ് സംഗീതം നല്‍കിയൊരു ഗാനം പിന്നീട് ഡോ. കെ.ജെ.യേശുദാസ് തന്‍റെ ഒരു സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ.കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്‌നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്‌നേഹധാരയിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.

തന്റെ ചിന്തകളിലൂടെ, വിനയത്തിലൂടെ, എളിമയിലൂടെ എല്ലാം ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ തന്റെ സംഗീതപ്രേമത്തിലൂടെയും ശേഖരത്തിലൂടെയും നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

നാല്‍പ്പതു വര്‍ഷങ്ങളായി നമ്മുടെ ദേവാലയങ്ങളില്‍ റീത്തുവ്യത്യാസമില്ലാതെ കാഴ്ചസമര്‍പ്പണത്തിനു ആലപിക്കപ്പെടുന്ന ഗാനം. 1986 ല്‍ വിശുദ്ധ ജോണ്‍പോള്‍ പാപ്പാ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ രണ്ടു കാഴ്ചവയ്പ്പ് ഗാനങ്ങളാണ് ആലപിച്ചത്.

മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാര്‍ഡുകളുടെ ചരിത്രത്തില്‍ ലോകത്തില്‍ തന്നെ അപൂര്‍വതയുള്ളൊരു റെക്കോര്‍ഡിനുടമയാണ് പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്.
ദേശീയ അവാര്‍ഡുകള്‍ – 8, കേരള സംസ്ഥാന അവാര്‍ഡുകള്‍ -25, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ -5 , ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡുകള്‍ 4, കര്‍ണാടകയുടെയും ബംഗാളിന്റെയും അവാര്‍ഡുകള്‍ ഓരോ തവണ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ പുരസ്‌കാരപ്പട്ടിക.

മലയാള സിനിമാഗാനങ്ങളെ പലരീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പ്രണയ ഗാനം, വിരഹഗാനം, നൃത്തഗാനം, ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയം, താരാട്ടു പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വഞ്ചിപ്പാട്ടുകള്‍ അല്ലെങ്കില്‍ തോണിപ്പാട്ടുകള്‍.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986ല്‍ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ പാപ്പാ, ഗായകസംഘത്തെ നോക്കി കുറെ നേരം നിര്‍ത്താതെ കയ്യടിച്ചു. ഗായകനും സംഗീതപ്രേമിയുമായ പാപ്പായ്ക്ക് അത്രയേറെ അന്നത്തെ ആ ഗാനാലാപനം ഇഷ്ടപ്പെട്ടു.

27 സംഗീതോപകരണങ്ങള്‍ താന്‍ സംഗീതം നല്‍കിയ പാട്ടിന്റെ റെക്കോര്‍ഡിങ്ങിനു വേണ്ടി വായിച്ച അമേരിക്കന്‍ സംഗീതജ്ഞനാണ് പ്രിന്‍സ്. പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ എന്നാണ് പേരെങ്കിലും വേദികളില്‍ അദ്ദേഹം അറിയപ്പെടുന്നത് ‘ദി ആര്‍ട്ടിസ്റ്റ്’ എന്ന പേരിലാണ്.

മൈക്കിൾ ജാക്സൺ മുതൽ ബീറ്റിൽസ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാൻഡുകളുടെയും പാട്ടുകൾ ലോകം കൂടുതൽ കേട്ടിട്ടുള്ളത് ഇ.എം.ഐ.യുടെ ലേബലിൽ നിന്നുമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇ.എം.ഐ. ഇവിടെ ആൽബങ്ങൾ നിർമ്മിച്ചിരുന്നത്. വളരെ അപൂർവമായാണു ഒരു മലയാളം ക്രിസ്ത്യൻ ഗാന സമാഹാരം ഇവർ നിർമ്മിക്കുന്നത്.