- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
- അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- തിരച്ചില്‍ പുനരാരംഭിച്ചു; അർജ്ജുന്റെ ബന്ധുക്കൾ ഷിരൂരിൽ
Browsing: Editorial
ഇന്ത്യാ വിഭജനത്തിനു മുന്നോടിയായി കിഴക്കന്‍ ബംഗാളിലെ നൊവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപത്തെ ‘ആത്മാവിന്റെ ശക്തിയായ സത്യവും അഹിംസയും’ കൊണ്ട് നേരിടുന്നതിന് മഹാത്മാഗാന്ധി ‘സ്നേഹത്തിന്റെ മനോഹാരിതയുള്ള ജീവത്യാഗത്തിനു സന്നദ്ധനായി’ നടത്തിയ നാലു മാസത്തെ തീര്‍ഥാടനത്തെയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ ശാന്തിയാത്ര രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്.
163 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമവും 126 വര്‍ഷം പഴക്കമുള്ള ക്രിമിനല്‍ നടപടിച്ചട്ടവും 151 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ തെളിവു നിയമവും ‘പൊളിച്ചെഴുതി’ ബ്രിട്ടീഷ് കൊളോണിയല്‍ മേല്‍ക്കോയ്മയുടെ ശേഷിപ്പുകള്‍ മായ്ച്ചുകളയുന്നുവെന്ന് അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ന്യായസംഹിതകള്‍ നടപ്പാക്കാന്‍ കാട്ടിയ തിടുക്കം ജുഡീഷ്യല്‍, പൊലീസ് സംവിധാനങ്ങളിലും അഭിഭാഷകരുടെയും വ്യവഹാരികളുടെയും തട്ടകത്തിലും മാത്രമല്ല രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം നാം കാണാനിരിക്കുന്നതേയുള്ളൂ.
മുതലപ്പൊഴിയിലെ കടല്‍ ശാന്തമാക്കാന്‍ തന്റെ പക്കല്‍ മോശയുടെ വടിയൊന്നുമില്ലെന്ന ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിയമസഭയിലെ പ്രസ്താവത്തില്‍, ‘കടല്‍ കൊണ്ടുപോയ തങ്ങളുടെ ആണുങ്ങള്‍ക്കുവേണ്ടി’ വിലപിക്കുന്ന പുതുക്കുറിച്ചിയിലെയും അഞ്ചുതെങ്ങിലെയും വിധവകളുടെ കണ്ണുനീരിനോടും സംസ്ഥാനത്തെ തീരമേഖലയിലെ ഏഴകളുടെ കൊടിയ ദുരിതങ്ങളോടുമുള്ള അവജ്ഞയും നെറികേടും അഹന്തയും വായിച്ചെടുക്കാനാകും.
തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയെ, സഹോദരന് രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ട താമസം, കേരളത്തിലെ ആരാധകവൃന്ദങ്ങള്‍ ‘ഇന്ദിരയുടെ രണ്ടാം വരവ്’ പ്രഘോഷിച്ചുതുടങ്ങി.
കേരളത്തില്‍ മോദി സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിനായുള്ള മെഗാ പ്രോജക്റ്റിലെ രണ്ടു പ്രധാന കരുക്കളാണ് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.
ഒറ്റയ്ക്കു ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തിന് ബിജെപിക്ക് 32 സീറ്റിന്റെ കുറവുണ്ടെങ്കിലും എന്‍ഡിഎ മുന്നണിയുടെ 293 സീറ്റിന്റെ ബലത്തില്‍ പ്രധാനമന്ത്രി മോദിക്ക് ഭരണത്തില്‍ മൂന്നാമൂഴം ഉറപ്പിക്കാനാകുന്നു. എന്നിട്ടും പ്രതിപക്ഷത്തെ ഇന്ത്യാസഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്തെന്നില്ലാത്ത ആവേശതിമിര്‍പ്പിലാണ്.
അബ്കാരി കലണ്ടറില്‍ നിന്ന് ഡ്രൈ ഡേ നിയന്ത്രണം ഒഴിവാക്കാനും, ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂറെങ്കിലും കൂട്ടാനും അനുകൂലമായ ചര്‍ച്ചകള്‍ പിന്നാമ്പുറങ്ങളില്‍ നടത്തി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്ന മുറയ്ക്ക് ബാറുടമകള്‍ക്ക് കൂടുതല്‍ പ്രയോജനകരമായ അബ്കാരി നയം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി എന്നു വെളിവാക്കുന്ന സാഹചര്യ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളുമൊഴികെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യബോധമുള്ള സാധാരണ പൗരരും മാത്രമല്ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ മൂന്നംഗ ബെഞ്ചും ഈ ദുരൂഹതയ്ക്ക് പ്രത്യുപായം തേടുകയാണ്.
ജെക്കോബി
ജെക്കോബി
Subscribe to Updates
Get the latest creative news from FooBar about art, design and business.